യശ്വന്ത്പുർ എക്സ്പ്രെസ്സിലെ സേലംകാരി

ഹായ് ഫ്രണ്ട്സ്, ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാൻ വീണ്ടും ഇവിടെ വരുന്നത്. പക്ഷേ നിങ്ങളിൽ പഴമക്കാർ ചിലപ്പോൾ എന്നെ ഓർക്കും. എന്റെ പേര് rajun, റജുൻ മംഗലശ്ശേരി

“മതില്കെട്ടിനകത്തെ മൊഞ്ചത്തി” എന്നപേരിൽ എന്റെ ഒരു അനുഭവം ഞാൻ ഇതിനു മുന്നേ എഴുതിയിട്ടുണ്ട്. ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് മറ്റൊരു അനുഭവമാണ്.

ഇതു നടക്കുന്നത് 2013 – 2014 കാലയളവിലാണ്. അന്ന് ഞാൻ പഠിക്കുകയാണ്. പ്ലസ് ടു കഴിഞ്ഞതിനുശേഷം എല്ലാവരെയും പോലെ എൻജിനീയറിങ് സ്വപ്നവുമായി ഞാനും അഡ്മിഷൻ വാങ്ങി, പോണ്ടിച്ചേരിക്ക് അടുത്തുള്ള പ്രശസ്തമായ ഒരു കോളേജിൽ ആണ് എനിക്ക് അഡ്മിഷൻ ലഭിച്ചത്. എന്നാൽ നിർഭാഗ്യവശാൽ എനിക്ക് എൻജിനീയറിങ് കംപ്ലീറ്റ് ചെയ്യാൻ സാധിച്ചില്ല. കോളേജിലെ ചില പ്രശ്നങ്ങൾ കാരണം ഞാൻ നിരപരാധി ആയിരുന്നിട്ടുകൂടി മലയാളി ആണെന്നുള്ള കാരണത്താൽ എന്നെ കോളേജ് മാനേജ്മെന്റ് പുറത്താക്കുകയായിരുന്നു.

ഇത് ഇവിടെ വിശദീകരിക്കാതെ ഈ അനുഭവം പൂർത്തിയാവില്ല. അത്കൊണ്ട് തന്നെ ഞാൻ പറയട്ടെ, കോളേജിലും എനിക്ക് ഒന്നു രണ്ടു ചുറ്റിക്കളികൾ ഉണ്ടായിരുന്നു. തമിഴത്തികൾ തന്നെ. എന്നാൽ സെക്കൻഡ് ഇയർ ആയപ്പോഴാണ് മലയാളിയായ ഒരു പെൺകുട്ടി പുതുതായി അഡ്മിഷൻ വാങ്ങി കോളജിലെത്തിയത്. അവരുടെ ബാച്ചിൽ ഒരു പെൺകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബാക്കി എല്ലാവരും ആൺകുട്ടികൾ. മാത്രവുമല്ല എനിക്ക് ആ കോളേജിൽ അഡ്മിഷൻ വാങ്ങി തന്ന ഏജന്റ് തന്നെയാണ് ഇവരെയും ആ കോളേജിൽ കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ എന്റെ ഏജന്റ് ആദ്യമായി എന്നെയാണ് അവളുടെ വീട്ടുകാർക്കും അവൾക്കും പരിചയപ്പെടുത്തി കൊടുത്തത്. എന്ത് ആവശ്യത്തിനും ഇവനോട് പറഞ്ഞാൽ മതി എന്ന് സ്വന്തം ഏട്ടനെ പോലെ കരുതുന്ന പുള്ളി പറഞ്ഞപ്പോൾ എനിക്കും നിഷേധിക്കാൻ ആയില്ല. അഡ്മിഷൻ വാങ്ങിയ ശേഷം ഓരോ കാര്യത്തിനും അവൾ എന്നോടാണ് പറയാറ്. സീനിയർ ആണെന്നുള്ള അതിർവരമ്പ് അവൾക്ക് എന്നോട് ഉണ്ടായിരുന്നില്ല. പക്ഷേ അതിൽ അസ്വാഭാവികത ഒന്നും ഞാൻ കണ്ടതുമില്ല. ഒറ്റയ്ക്കുള്ള ഒരു മലയാളി പെൺകുട്ടി എന്നുള്ള നിലയ്ക്ക് എല്ലാം ചെയ്തു കൊടുക്കുമായിരുന്നു.

തുടർന്നങ്ങോട്ട് അവധിദിവസങ്ങളിൽ നാട്ടിലേക്ക് വരുമ്പോൾ അവൾ എന്നോടൊപ്പം വരും. തിരിച്ചു പോകുമ്പോഴും അങ്ങനെതന്നെ. എന്നാൽ അതൊക്കെ അവളുടെ വീട്ടുകാർക്കും അറിയാം. തികച്ചും അപ്രതീക്ഷിതമായി ചില പ്രശ്നങ്ങൾ എനിക്ക് നേരിടേണ്ടി വന്നു, എൻക്വയറി വന്നു കോളേജ് മാനേജ്മെന്റ് എന്നെ ടി സി തന്ന പറഞ്ഞുവിട്ടു. നിസ്സാരമായ പ്രശ്നമല്ല എങ്കിലും പോലീസ് കേസും മറ്റും ആകാതെ ഞാൻ അവിടുന്ന് രക്ഷപ്പെട്ടു എന്ന് വേണം  കരുതാൻ. അന്ന് ഞാൻ കോളേജ് നിർത്തി വരാൻ നിൽക്കുന്ന അവസരത്തിൽ ആണ് ഈ പെൺകുട്ടി എന്നോട് ഇഷ്ടമാണ് എന്ന് ആദ്യമായി പറയുന്നത്. കോളേജ് നിർത്തി വരുന്ന അവസരത്തിൽ എനിക്ക് അവളോട് മറുപടി ഒന്നും പറയുവാൻ സാധിച്ചില്ല. തൽക്കാലം ഞാൻ നാട്ടിലേക്ക് പോകട്ടെ ബാക്കി കാര്യങ്ങൾ പിന്നീട് സംസാരിക്കാം എന്നു മാത്രമാണ് ഞാൻ അവളോട് മറുപടി പറഞ്ഞത്. അങ്ങനെ ഞാൻ നാട്ടിൽ എത്തി, ഇഷ്ടപ്പെട്ടു ജോയിൻ ചെയ്ത എൻജിനീയറിങ് പാതിവഴിയിൽ നിർത്തേണ്ടി വന്നത് എന്നെ  മാനസികമായി ഒരുപാട് തളർത്തിയിരുന്നു. ആദ്യമൊക്കെ വീട്ടിൽ തന്നെ അടച്ചു മൂടിയിരുന്നു. പിന്നീട് പുതിയ കോഴ്സും കാര്യങ്ങളുമായി ഞാൻ നാട്ടിൽ തന്നെ നിന്നു. അതിനിടയിൽ അവളോട് ഞാൻ ഇഷ്ടമാണെന്നും പറഞ്ഞു. അങ്ങനെ ഞങ്ങൾക്കിടയിൽ പുതുതായി ഒരു ബന്ധം അവിടെ ആരംഭിച്ചു.

തികച്ചും സീരിയസ് ആയുള്ള ഒരു പ്രണയബന്ധം തന്നെ ആയിരുന്നു ഞങ്ങളുടേത്. എങ്കിലും അറിയാമല്ലോ ആ പ്രായം, അതിന്റെതായ സർവ്വ കുരുത്തക്കേടുകളും എന്റെ കയ്യിൽ ഉണ്ടായിരുന്നു. അവളെയും ഞാൻ അതൊക്കെ പഠിപ്പിച്ചു. അങ്ങനെ അവധി ദിവസങ്ങളിൽ അവൾ നാട്ടിൽ വന്ന് പോകുമ്പോൾ തിരികെ കൊണ്ട് ചെന്നാക്കുന്നതും കൂട്ടിക്കൊണ്ടു വരുന്നതും ഒക്കെ ഞാൻ തന്നെയായി. പലപ്പോഴും ഞങ്ങളുടെ യാത്ര കോഴിക്കോട് നിന്നും പോണ്ടിച്ചേരിയിലേക്ക് സർവീസ് നടത്തുന്ന ഒരു ബസ് സർവീസിൽ ആയിരുന്നു. ആ ബസ്സിൽ പരസ്പരം കെട്ടിപ്പിടിച്ചും കിസ്സടിച്ചും വിരൽ പ്രയോഗം നടത്തിയും ഞാനവളുമായി ആഘോഷിച്ചു. എന്നാൽ ഞാനിന്നിവിടെ പറയുന്നത് എന്റെ കാമുകിയും ആയുള്ള അനുഭവം അല്ല കേട്ടോ, മറ്റൊന്നാണ്. പിന്നെ ഈ ഭാഗത്തിൽ നിങ്ങളുദ്ദേശിക്കുന്ന മസാല ഉണ്ടാകില്ല, അനുഭവം ഇങ്ങനെയേ പറയുവാൻ സാധിക്കു. ഉടനെ തന്നെ അടുത്ത ഭാഗം വരുന്നുണ്ട്.

അങ്ങനെ ഒരു അവധി ദിനം കഴിഞ്ഞു അവളെ കോളേജിൽ കൊണ്ട് ചെന്നാക്കിയ ശേഷം മടങ്ങി വരുമ്പോളാണ് എന്നെ തേടി മറ്റൊരു ഭാഗ്യം വന്നത്. പോണ്ടിച്ചേരിയിൽ നിന്നും നാട്ടിലേക്കു ആഴ്ചയിൽ ഒരുദിവസം മാത്രമേ ട്രെയിൻ സർവീസ് ഉള്ളു. അത്കൊണ്ട് തന്നെ ഞാൻ വരാറ് പോണ്ടിച്ചേരി നിന്നും സേലം വരെ ബസ്സിൽ വന്നിറങ്ങി സേലം നിന്നും നാട്ടിലേക്കു ട്രെയിനിൽ ആണ്. രാത്രി 12 മണിയോടെ യശ്വന്ത്പുർ എക്സ്പ്രെസ്സ് കുതിച്ചെത്തും, അന്നൊക്കെ റിസർവേഷൻ ചെയ്യാറില്ല. ജനറൽ കംപാർട്മെന്റ് തന്നെ ശരണം.

പതിവ് പോലെ ട്രെയിൻ വന്നു, എന്നും തിരക്ക് തന്നെയാവും. അതൊരു പുതുമ അല്ല. ഞാൻ ഉള്ളിലേക്കു പ്രവേശിച്ചു. ആണും പെണ്ണും എല്ലാരും ഉണ്ട് ആ തിരക്കിൽ. കൂടുതൽ അകത്തേക്കു പോകാൻ എനിക്ക് സാധിച്ചില്ല, ഞാൻ നിൽക്കുന്നത് കംപാർട്മെന്റിന്റെ രണ്ടു ഡോറിലേക്കും പോകാനുള്ള വഴിയിൽ ആണ്. എനിക്ക് ചുറ്റും കൂടുതലും തമിഴന്മാരും പാലക്കാട്‌ ഭാഗത്തുള്ള ആൾക്കാരും ആണെന്ന് അവരുടെ കലപില സംസാരത്തിൽ നിന്നും എനിക് മനസ്സിലായി. തിങ്ങി നിറഞ്ഞിരിക്കുന്നത് കൊണ്ട് ബോഗിയിൽ ഇരുട്ട് മൂടിയത് പോലെ ആയിരുന്നു. ഇതിനിടയിൽ ആണ് ഞാൻ ശ്രെദ്ധിക്കുന്നത് എന്റെ തൊട്ടു മുന്നിൽ ഒരു സ്ത്രീ ഇരുന്നിട്ടുണ്ട്, നിലത്തു ഡോറിൽ നിന്നും അകത്തേക്കു കയറുന്ന സ്ഥലത്ത്. സാരീ ഉടുത്ത അധികം പ്രായം ഇല്ലാത്തൊരു സ്ത്രീ. മറ്റുള്ള എല്ലാവരും നിന്നിട്ടാണ് ഉള്ളത്, ഒറ്റയ്ക്കൊരു സ്ത്രീയെ തൊട്ടടുത്തു കിട്ടിയപ്പോൾ എന്നിലെ വികാരം നുരപൊന്തി. ട്രെയിനിന്റെ കുലുക്കത്തിൽ അറിയാതെ എന്നവണ്ണം ഞാനെന്റെ കാൽ ആ സ്ത്രീയുടെ രണ്ടു കാലുകൾക്കും ഇടയിലേക്ക് വെച്ച്. ഒരു ബാഗ് നിലത്തു വെച്ച് അതിന്മേൽ ഇരിക്കുന്ന അവർ കാൽ v ഷേപ്പിൽ ആണ് വെച്ചത്, ഇപ്പോൾ അവരുടെ രണ്ടു കാലുകൾക്കും ഇടയിൽ എന്റെ കാലും. എങ്കിലും അവരുടെ തുടയിലോ തുടയിടുക്കിലോ ടച്ച്‌ ചെയ്യുവാൻ എനിക്ക് സാധിക്കുന്നുണ്ടായില്ല. അത്രയ്ക്കും ഗ്യാപ് ഞങ്ങൾക്കിടയിൽ ഉണ്ട്. അല്പം ഭയവും എനിക്ക് ഉണ്ടായിരുന്നു, എങ്കിലും പരമാവധി ഞാൻ ശ്രെമിച്ചു. ഒന്നും ഫലപ്രദം ആയില്ല. അടുത്ത സ്റ്റേഷൻ ഈറോഡ് ആണ്, അവിടേയ്ക്കു അടുക്കുന്നു ട്രെയിൻ. ഇതിനിടയിലാണ് ഞാൻ ശ്രെദ്ധിക്കുന്നത്, എന്റെ മുന്നിലായി താഴെ ഇരിക്കുന്ന സ്ത്രീ ഇടയ്ക്ക് അനങ്ങുന്നുണ്ട്. എന്നുവെച്ചാൽ ഞെരിപിരി കൊള്ളുന്ന പോലെ, ആദ്യത്തെ രണ്ടു മൂന്നു തവണ ഇതറിഞ്ഞിട്ടും എന്താണ് കാരണമെന്നു എനിക്ക് മനസ്സിലായില്ല. എന്നാൽ വീണ്ടും ഇത് ആവർത്തിച്ചപ്പോൾ ആണ് ഞാൻ ശെരിക്കും ശ്രെദ്ധിക്കുന്നത്, ഇരുട്ടിൽ ഒരു കൈ സ്ത്രീയുടെ കഴുത്തിനു താഴെ ബ്ലൗസിനാൽ മറയ്ക്കപ്പെടാത്ത ഭാഗത്തു ഇഴഞ്ഞ് നീങ്ങുന്നു.

ഇരുട്ടായതിനാലും തിരക്കായതിനാലും മറ്റാരും ഇത് ശ്രെദ്ധിക്കുന്നുമില്ല. അധികം വൈകാതെ ആ കൈയ്യുടെ ഉടമയേം ഞാൻ കണ്ടുപിടിച്ചു. അയാളുടെ പ്രവൃത്തി ആ സ്ത്രീ ഇഷ്ടപ്പെടുന്നില്ലന്നും പ്രതികരിക്കാൻ നിർവ്വാഹമില്ലന്നും സ്ത്രീയുടെ പെരുമാറ്റത്തിൽ നിന്നും എനിക്ക് മനസ്സിലായി. അത്രയും നേരം ഞാൻ എന്തിനാണോ ശ്രെമിച്ചത്, അത് തന്നെയാണ് അയാളും ചെയ്യുന്നത്. പക്ഷെ എനിക്കത് അനുവദിച്ചു കൊടുക്കാൻ തോന്നിയില്ല. തിരക്കിൽ മാറി നിൽക്കുന്ന പോലെ ഞാൻ അയാളുടെ മുന്നിലേക്ക് കേറി നിന്ന് സ്ത്രീയ്ക് സംരക്ഷണം നൽകി. എന്നിട്ടും അയാളുടെ കൈ വീണ്ടും കടന്നു വരുന്നു എന്ന് മനസ്സിലാക്കിയ ഞാൻ പൂർണമായും അയാളുടെ മുന്നിൽ സ്ത്രീയ്ക്ക് സൈഡിൽ കേറി നിന്ന്. എന്റെ ഈ പ്രവൃത്തി അയാളിൽ ദേഷ്യം ഉളവാക്കിയെന്നു വ്യെക്തം, ഞാനും അയാളുടെ മുഖത്തു നോക്കി എല്ലാം ഞാൻ മനസ്സിലാക്കി എന്ന് അറിയിച്ചു.

ഈറോഡ് എത്തി, ഉള്ളിലുള്ള കുറെ പേർ ഇറങ്ങിയപ്പോൾ ഉള്ളിൽ അല്പം സ്ഥലം കിട്ടി. മുന്നിലിരുന്ന ആ സ്ത്രീ എഴുന്നേറ്റിരുന്നു ഇതിനോടകം, ഉള്ളിലേക്കു നീങ്ങിക്കോളാൻ ഞാൻ അവരോട് പറഞ്ഞു. അവർ ഉള്ളിലേക്കു നീങ്ങുമ്പോൾ നേരത്തെ പറഞ്ഞ കൈകളുടെ ഉടമയായ ആളും പിന്നാലെ കൂടി, എങ്ങനെയെങ്കിലും ആ സ്ത്രീയുടെ പിന്നിൽ തന്നെ നിന്ന് തന്റെ ഉദ്ദേശ്യം നടപ്പിലാക്കാൻ വികാരം ശമിപ്പിക്കാൻ ആണ് അയാളുടെ ഉദ്ദേശ്യം എന്ന് മനസ്സിലാക്കിയ ഞാൻ അയാളെ അതിനു അനുവദിക്കാതെ വീണ്ടും സ്ത്രീയുടെ പിന്നിൽ തന്നെ നിന്ന് അയാളെ ഉള്ളിലേക്കു കേറാൻ സമ്മതിക്കാതെ ഒരു കവചം ആയി, സ്ത്രീയ്ക്കും അയാൾക്കും മുന്നിൽ ഞാനൊരു മാന്യൻ ആയി. എന്നാൽ സത്യം എനിക്കല്ലേ അറിയൂ, എനിക്ക് കിട്ടാത്ത കനി അയാൾക്കും കിട്ടരുതെന്ന പുരുഷന്റെ മാനസികാവസ്ഥ ആയിരുന്നു എനിക്ക്.

ഉള്ളിലേക് കടന്ന ഉടനെ ഞാനവരെ 6 പേർ ഇരിക്കുന്ന സീറ്റുകൾക്ക് നാടുവിലേക് കയറ്റി നിർത്തി സേഫ് ആക്കി, എന്നിട്ട് മറ്റേ ആളെ നോക്കി വിജയഭാവത്തിൽ ഒന്ന് പുച്ഛിച്ചു തള്ളി. അപ്പോളും എനിക്കാ സ്ത്രീയെ കുറിച് ഒന്നും അറിയില്ല, തമിഴത്തി  ആണോ എന്ന് പോലും സംശയം ആയിരുന്നു. എന്നിരുന്നാലും കാണാൻ നല്ലൊരു ഐശ്വര്യം ഒക്കെ ഉണ്ട്. മുഖത്തിന്‌ ഭംഗി കൂട്ടാൻ മൂക്കുത്തി ഉണ്ടായിരുന്നു. ഒരു നീല ഡിസൈൻ ഉള്ള ഷിഫോൺ സാരീ ചുറ്റിയിരുന്നു അവർ. ഉയരം എന്നേക്കാൾ നന്നേ കുറവും, തമിൾ പെണ്ണ് തന്നെയെന്ന് ഞാൻ ഉറപ്പിച്ചു.

അവിടെ സീറ്റുകളിൽചുറ്റിലും ഇരിക്കുന്ന ആണുങ്ങൾ കുടുംബം സമേതം ആയിരുന്നു യാത്ര. അത്കൊണ്ട് തന്നെ നല്ല രസം ആയിരുന്നു സംസാരം. അവരുടെ തമാശകൾ കേട്ടു ഞാനും ആ സ്ത്രീയും ഇടയ്ക്കിടെ ചിരിക്കുന്നുമുണ്ടായി. അതുകൊണ്ടാണോ എന്നറിയില്ല, ഞങ്ങൾ രണ്ടു പേരും ഒരുമിച്ചുള്ളവർ ആണെന്നായിരുന്നു അവരുടെ ഒക്കെ ഭാവം. ഇതിനിടയിൽ luggage വെക്കുന്നിടത് കേറി ഇരുന്നുകൊള്ളാൻ ഞാൻ അവരോട് ആംഗ്യം കാണിച്ചു, മടിച്ചിട്ടാണേലും ഒന്ന് രണ്ടു തവണത്തെ എന്റെ പറച്ചിലിനും താഴെ നിൽക്കുന്നവരുടെ സപ്പോർട്ടിലും അവർ മേലെ കേറി ഇരുന്നു. ഞാൻ അപ്പോളും നിൽക്കുന്നു. ഇത്രയും ആയിട്ടും ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല, എനിക്കന്ന് ധൈര്യം കുറവ്. ഒരു വയ്യായ്ക മിണ്ടാൻ.

അവസാനം ഞങ്ങൾക്കിടയിലെ മൗനം ആ സ്ത്രീ തന്നെ അവസാനിപ്പിച്ചു.

“വാച്ച് നന്നായിട്ടുണ്ട് ” എന്റെ കൈ നോക്കി അവർ പറഞ്ഞു, ഞാനൊന്നു ചിരിച്ചു. ആണോ, താങ്ക്സ്.. ഞാനും പറഞ്ഞു.

വീണ്ടും മൗനം. സ്റ്റേഷൻ എത്തിയപ്പോൾ താഴെ ഇരുന്ന ആൾ എഴുന്നേറ്റു പോയി. ആ സീറ്റിലേക് ഞാനവരോട് ഇരുന്നോളാൻ പറഞ്ഞു വീണ്ടും മര്യാദരാമൻ ആയി. അങ്ങനെ താഴത്തെ window സീറ്റിലെത്തിയ അവർ മറ്റുള്ളവരും ആയി സംസാരിക്കാനും തുടങ്ങി. ഒന്നിനും യോഗമില്ലെന്ന അറിവിൽ ഞാൻ അങ്ങനെ തന്നെ നിന്നും. പുറത്തേക് നോക്കി നിന്ന ഞാൻ പിന്നെ കേൾക്കുന്നത് അവരുടെ ശൂ ശൂ വിളിയാ, നോക്കിയപ്പോൾ തൊട്ടടുത്തിരിക്കുന്ന ആൾ വരുന്ന സ്റ്റേഷനിൽ ഇറങ്ങും എന്നും എന്നോട് പറഞ്ഞു. ആളിറങ്ങിയപ്പോ അവർ തന്നെ എന്നെ പിടിച്ചവിടെ ഇരുത്തി. ഇപ്പോൾ തൊട്ടുരുമ്മി ഇരിക്കുകയാണ് ഞങ്ങൾ.

അപ്പോൾ ട്രെയിൻ പാലക്കാട്‌ എത്തിയിരുന്നു. പുറത്തേക് നോക്കി അവരെന്തോ തിരയുന്ന പോലെ തോന്നി, ചായ വേണോ.. ഞാൻ ചോദിച്ചു. വേണമെന്ന് അവർ തലയാട്ടി, ഞാൻ രണ്ടു ചായ വാങ്ങിച്ചു. രണ്ടു പേരും കുടിക്കുന്നതിനിടയിൽ ഞാൻ തന്നെ മൗനം അവസാനിപ്പിച്ചു.

എവിടേയ്ക്ക് പോകുന്നു എന്ന എന്റെ ചോദ്യത്തിന് കോഴിക്കോടേക് എന്ന് പറഞ്ഞു. അത്യാവശ്യാം നന്നായി അവർ മലയാളം പറയുന്നുമുണ്ട്.

അവിടെ ആണോ വീട് വീണ്ടും ഞാൻ ചോദിച്ചു. അല്ല എന്റെ വീട് സേലം ആണ്, കോഴിക്കോട് മുക്കം ഒരു വീട്ടിൽ ജോലിക് നിൽക്കുകയാണ് എന്നവർ പറഞ്ഞു.

പിന്നെ അങ്ങോട്ട് അവരുടെ വിശേഷങ്ങളും വിവരങ്ങളും ഞാൻ ചോദിച്ചറിഞ്ഞു, അവരെന്റെയും.

അവരുടെ പേര് കല. പ്രായം 28 വയസ്സ്. ആ ചെറിയ പ്രായത്തിൽ തന്നെ അവർ വിധവ ആയിരുന്നു. രണ്ടു മക്കളുണ്ട് കലച്ചേച്ചിക്കു. അവരെ സ്വന്തം വീട്ടിലാക്കി ആണ് പുള്ളിക്കാരി ജോലിക് കേരളത്തിൽ വന്നിരിക്കുന്നത്. 2 വർഷത്തോളം ആയി അവരവിടെ ജോലി ചെയ്യുന്നു. ഇപ്പോൾ വീട്ടിൽ പോയി മക്കളെ കണ്ടു രണ്ടു ദിവസം നിന്നിട്ടുള്ള മടങ്ങി വരവാണ്. ചെറിയ മക്കളെ കുറിച്ചുള്ള ആധി പുള്ളിക്കാരുണ്ട്, വീട്ടുകാർ എതിർത്തിട്ടും ഒന്നായവർ ആയിരുന്നു കലയും ഭർത്താവും. ഭർത്താവിന്റെ മരണശേഷം അവിടുന്ന് ഇറങ്ങേണ്ടിയും വന്നു. ഒക്കെ അറിഞ്ഞപ്പോൾ എനിക്കും മനസ്സിന് പ്രയാസം.. അത് മനസ്സിലക്കിയ കല തന്നെ വിഷയം മാറ്റി മൂഡ് ചേഞ്ച്‌ ആക്കി.

പിന്നീടുള്ള സംസാരം എനിക്ക് കാമുകി ഉണ്ടോ, എന്നൊക്കെ ആയിരുന്നു. ഞാൻ ഉള്ളത് പറഞ്ഞു, കാമുകി ഉണ്ടെന്നും അവളെ കോളേജിൽ കൊണ്ട് ചെന്നാക്കി മടങ്ങി വരികയാണെന്നും ഒക്കെ പറഞ്ഞു.

” ഓ അപടിയ, athane enna andha aalkittarunth kaappathunath” മറ്റേ ആൾടെ അടുത്ത് നിന്നും സേഫ് ആക്കിയതിനെ കുറിച്ചാണ് പറഞ്ഞത്.

ഞാൻ പറഞ്ഞു, ഹേയ് നിങ്ങൾക്കത് ഇഷ്ടപ്പെടുന്നില്ലന്നു തോന്നി, അതാണ് ഞാൻ കവർ ചെയ്തു നിന്നതെന്നു പറഞ്ഞു. അങ്ങനെ സംസാരിച്ചു സംസാരിച്ചു വിശേഷങ്ങൾ പങ്കു വെച്ച് ഞങ്ങൾ കോഴിക്കോട് എത്താറായി. ഫെറോക് എത്തിയപ്പോൾ ആണെന്ന് തോന്നുന്നു പുള്ളിക്കാരി ബാഗ് തുറന്നു മൊബൈൽ എടുത്തു. ഒരു സാംസങ് base മോഡൽ ഫോൺ. എന്നിട്ട് അതിലുള്ള സിംകാർഡ് മാറ്റി മറ്റൊരു സിംകാർഡ് എടുത്തു ഫോണിലിട്ടു. ഫോൺ ഓൺ ആക്കിയ ശേഷം ഇതാണ് എന്റെ നമ്പർ എന്നും പറഞ്ഞു contactil save ആക്കിയ നമ്പർ എനിക്ക് കാണിച്ചു. അവരായിട്ടു മുൻകൈ എടുത്തപ്പോൾ അവസരം പാഴാക്കാൻ എനിക്കും തോന്നിയില്ല, ആണോ എവിടെ നോക്കട്ടെ എന്നും പറഞ്ഞു ഞാൻ ഫോൺ വാങ്ങി എന്റെ നമ്പർ dial ചെയ്തു call ബട്ടൺ ഞെക്കി. എന്നിട്ട് എന്റെ നമ്പർ ആണെന്നും പറഞു അവർക്ക് കാണിച്ചും കൊടുത്തു. അങ്ങനെ തീരെ പ്രതീക്ഷിക്കാതെ നമ്പർ കൈമാറ്റം അവിടെ  നടന്നു.

കോഴിക്കോട് സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു, പുറത്തിറങ്ങി ജനലരികിൽ വന്നു കലചേച്ചി കൈവീശി കാണിച്ചു. വീട്ടിലേക്കു എത്തിയാൽ ഉടൻ എന്നെ അറിയിക്കണം, സേഫ് ആയി പോകണം. സ്രെധിക്കണം എന്നൊക്കെയുള്ള ഉപദേശവും നൽകി ഞാൻ അവർക്കു ടാറ്റാ പറഞ്ഞു. ട്രെയിൻ വീണ്ടും നീങ്ങി തുടങ്ങി, അപ്പോളും കലച്ചേച്ചി സ്റ്റേഷനിൽ ഉണ്ടായിരുന്നു.

ട്രെയിൻ എന്റെ സ്റ്റേഷനിൽ എത്തിയപ്പോളും വീട്ടിലേക്കുള്ള യാത്രയിലും പതിവിലും ഉന്മേഷം എനിക്ക് തോന്നി. വീട്ടിലെത്തി കാമുകിയെ വിളിച്ചു ഞാൻ എത്തിയ കാര്യം പറഞ്ഞു ഉടനെ കുളിക്കുക പോലും ചെയ്യാതെ ഞാൻ കിടക്കയിലേക് വീണു, അത്രയും നേരം ഒരു ചെന്തമിഴ് പെണ്ണിന്റെ ശരീരത്തോട് ഒട്ടിയിരുന്നു വന്നതാണല്ലോ, ഒരു പ്രത്യേക ഭംഗിയും ഉണ്ടാവർക്. ഒക്കെ ഓർത്തു ഞാൻ കിടന്നു, ഉറക്കത്തിലേക്കു എപ്പോ വഴുതി വീണെന്ന് അറിയില്ല. ഉറക്കം ഉണരുന്നത് എന്റെ ഫോണിന്റെ നിലവിളി കേട്ടിട്ടാണ്.

വീണ്ടും സന്തോഷം അലയടിച്ചു, അത് കലച്ചേച്ചി ആയിരുന്നു.

തുടരും…